Wednesday, September 15, 2010

'പൈസ താ സേട്ടാ'

Friday, July 30, 2010



ഇന്നത്തെ യാത്രയിലും ഞാനവളെ കണ്ടു. തൊണ്ടപൊട്ടുമാര്‍ച്ചുത്തില്‍ അവള്‍ പാടുന്ന 'തുംസെമില്ലേ കിത്തേ മന്നാഹെ'ക്ക് കൂടെയുള്ള കിളവന്‍ ഹാര്‍മോണീയം മീട്ടുന്നുണ്ട്. ഇടയ്ക്ക് ശ്രുതി പിഴയ്ക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ മുഴുവന്‍ തുടയില്‍ താളം പിടിക്കുകയാണ്.
വിശപ്പകറ്റാനുള്ള കരച്ചിലാണത്.ഗുരുവായൂര്‍ പാസഞ്ചറിലെ സ്ഥിരം ഗായികയാണ് ഈ പെണ്‍കുട്ടി. എനിക്കീ പ്രായത്തില്‍ അനുജത്തി ഉണ്ടായിരുന്നെങ്കില്‍ അവളിപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്നുണ്ടാകണം. സീസണ്‍ പാസഞ്ചേഴ്സിന്റെ വെടിപറച്ചിലുകള്‍ ഈ സമയം നിശ്ചലമാകും. സ്ഥിരം കുറ്റിയാണെങ്കിലും ഇവള്‍ക്ക് നാണയത്തുട്ടുകള്‍ നല്‍കാന്‍ മിക്കവരും കീശപരതും.യാത്രക്കാര്‍ക്ക് മുന്നില്‍ നീട്ടിയ കൈകളുമായി മിനിട്ടുകളോളം തമ്പടിക്കുന്ന സ്വഭാവക്കാരിയല്ലിവള്‍. യാത്രക്കാരുടെ മുഖത്ത് നോക്കിയാണ് പൈസ കൈപ്പറ്റല്‍ . അവര്‍ക്കറിയാം ആരൊക്കെയാണ് തന്റെ വിശപ്പടക്കുകയെന്ന്. ഇതിനിടെ തന്റെ മുന്നിലെത്തുന്ന ഈ പാവം പിടിച്ച പെണ്‍കുട്ടിയ പുച്ഛത്തോടെ ആട്ടിപ്പായിക്കുന്നവരും ഇല്ലാതില്ല. പക്ഷെ ഇവള്‍ നടന്നകന്നാലും ട്രെയിനിന്റെ മുരള്‍ച്ചയെ കീഴ്പ്പെടുത്തി ചെവികളിലെത്തുന്ന 'തുംസെ മില്ലെ'ക്കൊപ്പം താളമീട്ടാന്‍ കൈതട്ടിമാറ്റിയവരുടെ വിരലുകളും ഉണ്ടാകും.
ഇന്നും അവളുടെ കൈ ഊഴം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്റെ മുഖത്തേക്കായിരുന്നില്ല അവളുടെ നോട്ടം. തിന്നുകഴിഞ്ഞ് പകുതിയായ ലെയ്സിന്റെ പാക്കറ്റ് ഞാനവള്‍ക്കുനേരെ നീട്ടി. എന്റെ മുഖത്തേക്ക് ഒരു നോട്ടമെറിഞ്ഞ് 'പൈസ താ സേട്ടാ'യെന്നവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കീശയില്‍ കൈയിട്ടെങ്കിലും കൈയ്യില്‍ കനത്തിലൊന്നും തടഞ്ഞില്ല. എ.ടി.എമ്മില്‍ നിന്നെടുത്ത നൂറിന്റെ നോട്ട് അവള്‍ക്ക് കൊടുക്കാനാവില്ലല്ലോ...

No comments:

Post a Comment